Job 20

1അതിന് നയമാത്യനായ സോഫർ ഉത്തരം പറഞ്ഞത്:

2“ഉത്തരം പറയുവാൻ എന്റെ നിരൂപണങ്ങൾ പൊങ്ങിവരുന്നു.
എന്റെ ഉള്ളിലെ അക്ഷമ കാരണം തന്നെ.
3എനിയ്ക്ക് ലജ്ജാകരമായ ശാസന ഞാൻ കേട്ടു;
എന്നാൽ ആത്മാവ് എന്റെ വിവേകത്തിൽ നിന്ന് ഉത്തരം പറയുന്നു.

4മനുഷ്യൻ ഭൂമിയിൽ ഉണ്ടായതുമുതൽ

പുരാതനമായ ഈ വസ്തുത നീ അറിയുന്നില്ലയോ?
5ദുഷ്ടന്മാരുടെ ജയഘോഷം താല്ക്കാലികമത്രെ;
അഭക്തന്റെ സന്തോഷം അല്പനേരത്തേക്കേയുള്ളു.

6അവന്റെ ഉയർച്ച ആകാശത്തോളം എത്തിയാലും

അവന്റെ ശിരസ്സ് മേഘങ്ങളോളം ഉയർന്നാലും
7അവൻ സ്വന്തവിസർജ്ജ്യംപോലെ എന്നേക്കും നശിക്കും;
അവനെ കണ്ടിട്ടുള്ളവർ അവൻ എവിടെ എന്നു ചോദിക്കും.

8അവൻ സ്വപ്നംപോലെ പറന്നുപോകും.

അവനെ പിന്നെ കാണുകയില്ല;
അവൻ രാത്രിദർശനംപോലെ മറഞ്ഞുപ്പോകും.
9അവനെ കണ്ടിട്ടുള്ള കണ്ണ് ഇനി അവനെ കാണുകയില്ല;
അവന്റെ സ്ഥലം ഇനി അവനെ ദർശിക്കുകയുമില്ല.

10അവന്റെ മക്കൾ ദരിദ്രന്മാരോട് കൃപ യാചിക്കും;

അവന്റെ കൈ അവന്റെ സമ്പത്ത് മടക്കിക്കൊടുക്കും.
11അവന്റെ അസ്ഥികളിൽ യൗവ്വനം നിറഞ്ഞിരിക്കുന്നു;
അത് അവനോടുകൂടി പൊടിയിൽ കിടക്കും.

12ദുഷ്ടത അവന്റെ വായിൽ മധുരിച്ചാലും

അവൻ അത് നാവിനടിയിൽ മറച്ചുവച്ചാലും
13അതിനെ വിടാതെ പിടിച്ച് വായ്ക്കകത്ത് സൂക്ഷിച്ചുവച്ചാലും
14അവന്റെ ആഹാരം അവന്റെ കുടലിൽ മാറ്റപ്പെട്ട്
അവന്റെ ഉള്ളിൽ സർപ്പവിഷമായിത്തീരും.

15അവൻ സമ്പത്ത് വിഴുങ്ങിയാലും അത് വീണ്ടും ഛർദ്ദിക്കേണ്ടിവരും;

ദൈവം അത് അവന്റെ വയറ്റിൽനിന്ന് പുറത്താക്കിക്കളയും.
16അവൻ സർപ്പവിഷം കുടിക്കും;
അണലിയുടെ നാവ് അവനെ കൊല്ലും.

17തേനും പാൽപാടയും ഒഴുകുന്ന തോടുകളെയും

നദികളെയും അവൻ കണ്ടു രസിക്കുകയില്ല.
18തന്റെ സമ്പാദ്യം അവൻ അനുഭവിക്കാതെ മടക്കിക്കൊടുക്കും;
താൻ നേടിയ വസ്തുവകയ്ക്ക് ഒത്തവണ്ണം സന്തോഷിക്കുകയുമില്ല.
19അവൻ ദരിദ്രന്മാരെ പീഡിപ്പിച്ച് ഉപേക്ഷിച്ചു;
താൻ പണിയാത്ത വീട് അപഹരിച്ചു.

20അവന്റെ കൊതിക്ക് മതിവരാത്തതുകൊണ്ട്

അവൻ തന്റെ മനോഹരധനത്തോടുകൂടി രക്ഷപെടുകയില്ല.
21അവൻ ഭക്ഷിക്കാനുള്ളതല്ലാതെ ഒന്നും ശേഷിപ്പിക്കുകയില്ല;
അതുകൊണ്ട് അവന്റെ അഭിവൃദ്ധി നിലനില്ക്കുകയില്ല.
22അവന്റെ സമൃദ്ധിയുടെ പൂർണ്ണതയിൽ അവന് ഞെരുക്കം ഉണ്ടാകും;
ദരിദ്രന്മാരുടെ കൈ ഒക്കെയും അവന്റെമേൽ വരും.

23അവൻ വയറ് നിറയ്ക്കുമ്പോൾത്തന്നെ

ദൈവം തന്റെ ഉഗ്രകോപം അവന്റെ മേൽ അയയ്ക്കും;
അവൻ ഭക്ഷിക്കുമ്പോൾ അതു അവന്റെ മേൽ വർഷിപ്പിക്കും.
24അവൻ ഇരുമ്പായുധം ഒഴിഞ്ഞോടും;
താമ്ര വില്ല് അവനിൽ തറഞ്ഞുകയറും.
25അവൻ അത് അവന്റെ ദേഹത്തിൽനിന്ന് പുറത്തേക്ക് വലിച്ചൂരുന്നു;
മിന്നുന്ന മുന അവന്റെ പിത്തഗ്രന്ഥിയിൽനിന്ന് പുറപ്പെടുന്നു;
കൊടും ഭീതി അവന്റെമേൽ ഇരിക്കുന്നു.

26അന്ധകാരമെല്ലാം അവന്റെ നിക്ഷേപമായി സംഗ്രഹിച്ചിരിക്കുന്നു;

ആരും ഊതിക്കത്തിക്കാത്ത തീയ്ക്ക് അവൻ ഇരയാകും;
അവന്റെ കൂടാരത്തിൽ ശേഷിച്ചിരിക്കുന്നതിനെ അത് ദഹിപ്പിക്കും;
27ആകാശം അവന്റെ അകൃത്യത്തെ വെളിപ്പെടുത്തും
ഭൂമി അവന് എതിരായി സാക്ഷ്യം പറയും.

28അവന്റെ വീട്ടിലെ ധനം ഇല്ലാതെയാകും;

ദൈവത്തിന്റെ കോപദിവസത്തിൽ അവ ഒഴുകിപ്പോകും.
ഇത് ദുഷ്ടന് ദൈവം കൊടുക്കുന്ന ഓഹരിയും
ദൈവം അവന് നിയമിച്ച അവകാശവും ആകുന്നു.”
29

Copyright information for MalULB